Wednesday, March 12, 2014

ഔദ്യോഗിക വസതിയില്‍ നിന്നു മാറാന്‍ കൂടുതല്‍ സമയം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍.

മുഖ്യമന്ത്രിക്കസേരയില്‍ നിന്നൊഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും ഔദ്യോഗിക വസതിയില്‍ നിന്നു മാറാന്‍ കൂടുതല്‍ സമയം വേണമെന്ന് അരവിന്ദ് കെജ്രിവാള്‍. മെയില്‍ മകളുടെ പരീക്ഷ കഴിയുന്നതുവരെ തിലക്ക് ലെയിനിലെ വസതിയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. നേരത്തേ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി വകുപ്പ് കത്തയച്ചിരുന്നു. പദവി ഒഴിഞ്ഞാല്‍ വസതിയില്‍ നിന്നു മാറാനുള്ള 15 ദിവസത്തെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കത്തയച്ചത്. ഫെബ്രുവരി 14നാണ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മാര്‍ച്ച് 1നായിരുന്നു ഔദ്യോഗിക വസതി ഒഴിയാനുള്ള അവസാന തീയതി. നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പിഡബ്ല്യുഡി കെജ്രിവാളിന് കത്തയച്ചത്. 15 ദിവസത്തിനു ശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയില്‍ ആറുമാസം വരെ താമസിക്കാം. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ വാടക നല്‍കണം. ഇതുപ്രകാരം കെജരിവാള്‍ പ്രതിമാസം 2.58 ലക്ഷം രൂപയാണ് നല്‍കേണ്ടത്.




0 comments:

Post a Comment