Thursday, February 27, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; ജിഭീഷണിയുമായി കേരള കോണ്‍ഗ്രസ് മാണിവിഭാഗം

  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിലപാട് കര്‍ശനമാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. തെരഞ്ഞെടുപ്പിന് മുമ്പ് നവംബര്‍ പതിമൂന്നിലെ വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി അല്ലാതാകുമെന്ന് ആന്റണി രാജു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും രാജിവെയ്ക്കുമെന്നും ആന്റണിരാജു പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം ഉന്നയിച്ച ആശങ്കകള്‍ പൂര്‍ണമായും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിഭീഷണിയുമായി കേരള കോണ്‍ഗ്രസ് മാണിവിഭാഗം രംഗത്തെത്തിയത്. വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കെ എം മാണി രാജിവെയ്ക്കുമെന്നും നേരത്തെ പി സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം, ജനവാസ മേഖലകളിലെ ആശങ്ക എന്നിവയില്‍ മന്ത്രാലയം വരും വ്യക്തത വരുത്തുമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയത്. ഇതോട് രൂക്ഷമായ പ്രതികരണങ്ങളാണ് കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന മുന്‍നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചപ്പോള്‍ ജനവാസമേഖലകളെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കില്ലെന്ന് വ്യക്തമാക്കി മെമ്മോറാണ്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കി. പരിസ്ഥിതിലോല മേഖലകള്‍ നിര്‍ണയിച്ചതിലെ പിഴവുകള്‍ നികത്താന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അന്തിമവിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം പരിഹരിക്കപ്പെടുന്നില്ലെന്നാണ് കേരള കോണ്‍ഗ്രസ് മാണിവിഭാഗം നേതാക്കന്മാരുടെ വാദം. ശുപാര്‍ശകളില്‍ ഭേദഗതി നിര്‍ദേശിച്ച് കേരളം സമര്‍പ്പിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തത തേടി കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയുള്ളതാണെന്ന് പറഞ്ഞതല്ലാതെ എല്ലാ ആശങ്കകളും പരിഹരിക്കാനാകുമെന്ന ഉറപ്പ് വീരപ്പ മൊയ്‌ലി നല്‍കിയില്ല. രണ്ട് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന പരിസ്ഥിതി മന്ത്രി ഉറപ്പ് നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് തത്വത്തിലുള്ള നിര്‍ദേശങ്ങളും ഓഫീസ് മെമ്മോറാണ്ടവും പുറത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ നിലപാട് അറിയിക്കേണ്ട 6 സംസ്ഥാനങ്ങളില്‍ കേരളത്തിന്റേയും തമിഴ് നാടിന്റേയും മറുപടികള്‍ മാത്രമാണ് മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുടെ നിലപാട് അറിയാതെ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റം വരുത്തികൊണ്ട് അന്തിമതീരുമാനം എടുക്കാനാകില്ല. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലിന് ഉറപ്പ് നിലനില്‍ക്കുന്നതിനാല്‍ പരിസ്ഥിതിലോല മേഖലകള്‍ സംബന്ധിച്ച തീരുമാനം പൂര്‍ണമായും തിരുത്താനും മന്ത്രാലയത്തിനാകില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം പരിഗണിച്ച് റിപ്പോര്‍ട്ടില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ആശങ്കകകളില്‍ വ്യക്ത വരുത്താനുള്ള നീക്കം. ഇതേസമയം കേരളത്തിന്റെ ആശങ്കകള്‍ മന്ത്രാലയത്തെ അറിയിച്ചതായും രണ്ട് ദിവസത്തിനകം കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്ന് വിദഗ്ധസമിതി ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു




0 comments:

Post a Comment